Sunday, November 21, 2010

എല്ലാ പൂക്കളും പുഞ്ചിരിക്കുന്നില്ല

പൂക്കളുടെ ചുണ്ടില്‍
വിരിയുന്നതൊക്കെയും
പുഞ്ചിരികലാനെന്നു
നാം വിചാരിക്കുന്നു.

ഏതു വര്‍ണത്തില്‍
പിരന്നാലുമെന്തു
പൂവോക്കെയും
ഉള്ളു തുറക്കാത്ത
ചിത്രങ്ങള്‍ .

നെഞ്ചിന്‍ പിടച്ചില്‍
പുറത്തു കാണിക്കാതെ
നിന്നുരുകുന്ന
വെളിച്ചക്കുരുന്നുകള്‍

എതിളംകട്ടിലും
തോരാമാഴയിലും
പൂമുഖം വാടാതെ
പുഞ്ചിരി തോരാതെ
പൂത്തുലയുന്നത്
ഭാഗ്യമോ ദു:ഖമോ ?

പട്ടി

അധികം കുരക്കേണ്ട
അല്‍സേഷ്യന്‍ ആണെന്നോര്ത്ത്
ആളാവാന്‍ ശ്രമിക്കേണ്ട .

കൂട്ടിലാണ് നീ ,
നേരം തെറ്റാത്ത മൃഷ്ടാന്നത്തിന്‍
കൂട്ടിലാണ് നീ,
നിഴല് കണ്ടാല്‍ പോലും
നിര്‍ത്താതെ കുരക്കുന്ന
വെറും പട്ടി.
വയര്‍ നിറക്കാന്‍ വാലാട്ടുന്ന
കൂലിവേലക്കാരന്‍ നീ.

വെറുതേ കുരക്കല്ലേ ....
തെരുവില്‍ തുലാമാസം
ഞങ്ങള്‍ക്ക് മാരോല്‍സവം
ബഹളമുണ്ടാക്കല്ലേ ,
ഈ രസം കെടുത്തല്ലേ...
പട്ടികള്‍ കുലത്തിനു
മാനക്കേടുണ്ടാക്കല്ലേ ...

Sunday, July 4, 2010

ആകാശത്തേക്ക് വളരുന്ന പുല്ലുകള്‍

ഏതു പുല്ലിനും
ആകാശത്തേക്ക്
വളരണമെന്നു തന്നെയാണ്
ആഗ്രഹം .

അഹങ്കാരികളുടെ
കാല്‍ച്ചുവട്ടില്‍ നിന്ന്
സൂത്രത്തില്‍ കുതറി മാറുമ്പോള്‍
എല്ലാ പുല്ലുകളേയും
വടമരങ്ങള്‍ പുഛിക്കാറുണ്ട് .
ജനനം കൊണ്ടുമാത്രം
തലയെടുപ്പുള്ളവര്‍.

എന്‍റെ കണ്ണില്‍
ഉന്മത്തരായ
ഒരു പുല്‍ക്കൂട്ടം
തങ്ങളെത്തന്നെ
കണ്ടെത്തുന്ന
ചിത്രമുണ്ട്.

കൊടിയും പ്രതീകവുമില്ലാതെ
ഒരു കന്നിനും തീറ്റയാകാതെ
ആകാശം സ്വപ്നം കാണുന്ന
ഒരു കൂട്ടം പുല്ലുകള്‍.
ജീവിതം കൊണ്ടുമാത്രം
തലയെടുപ്പ് നേടുമെന്ന് വാശിയുള്ളവര്‍

ആകാശത്തേക്ക് വളരുന്ന പുല്ലുകളെ
ആരും പരിഹസിക്കേണ്ട.
ഭൂമിയില്‍ വേരുറച്ച പുല്ലുകള്‍ക്ക്
ആകാശം അകലെയൊന്നുമല്ല.