Thursday, February 3, 2011

ഗുഹ

ചിത്രപ്പണികളുള്ള പൂമുഖ വാതിലില്ല
വാതില്‍ കടന്നകം ചെന്നാല്‍ പൂര്‍ണചന്ദ്രന്‍ രമിക്കുന്ന
പുഞ്ചിരിക്കും മുഖമുള്ള പുഷ്പങ്ങളില്ല.

വാടിയ പൂക്കളെ പോലെ ഭൂമി ചേര്‍ന്ന് കിടക്കുന്ന
പൂമരങ്ങള്‍ ഇവരിനി പൂക്കുകയില്ല...

കാട്ടിലേതോ വസന്തത്തിന്‍ കോകിലരാഗം
വഹിച്ചു പാഞ്ഞുവന്ന കാറ്റിനുള്ളില്‍
തീ പടര്‍ന്നേരി.

ഇന്നലെ പൂമരങ്ങളില്‍ പുഞ്ചിരിയായി വിടര്‍ന്നവര്‍
ഇന്നുറവ വറ്റി മാഞ്ഞ കാട്ടരുവിയോ..
ചുറ്റുമുണ്ട് കിടക്കുന്നു വരണ്ട തേന്‍ കുടുക്കകള്‍,
കെട്ടുപോയോരടുപ്പുകള്‍ ,അന്പിലേക്ക് ചാഞ്ഞു ചെല്ലും
തളര്‍ന്ന കൈകള്‍ ..........
കാട്ടിലേതോ വസന്തത്തിന്‍
കോകിലരാഗം വഹിച്ചു പാഞ്ഞുവന്ന
കാറ്റിനുള്ളില്‍ തീ പടര്‍ന്നേരി.

ഇന്ന് കാട്ടില്‍ ഇലയൊന്നും
അനങ്ങുകില്ല,
പൂക്കളൊന്നും മിഴി നീട്ടി
പുഞ്ചിരിക്കില്ല

കാട്ടിലാകെ വിലാപത്തിന്‍
മാറ്റൊലിയായി മുഴങ്ങുമീ
ഘോര മൌനം മഴയായി പൊഴിഞ്ഞുവെങ്കില്‍.......

കാറ്റ് മൂന്ന് വലം വച്ച് പിന്നെയും തിരിച്ചുവന്നു
പൂവിരിയും നേരമാവാന്‍ കാത്തു നില്‍ക്കുന്നു....



0 comments:

Post a Comment